A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

7 വര്‍ഷം യുഎസില്‍ താമസിച്ചാല്‍ ഗ്രീന്‍ കാര്‍ഡ്; പുതിയ ബില്ല് സെനറ്റില്‍ അവതരിപ്പിച്ചു - എബി മക്കപ്പുഴ ‍

യുഎസ് ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് ആശ്വാസം ആകുന്ന പുതിയ ബില്ല് യു എസ് സെനറ്റില്‍ ഡെമോക്രാറ്റിക് സെനറ്റര്‍ അലക്സ് പഡില്ല അവതരിപ്പിച്ചു. മുന്‍ കാലത്തു യുഎസില്‍ ഉണ്ടായിരുന്ന ബില്ല് ഭേദഗതി ചെയ്തുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി താമസിക്കുന്ന ആളുകളുടെ ഏറ്റവും വലിയ സ്വപ്നമാണ് യുഎസ് ഗ്രീന്‍ കാര്‍ഡ്, അല്ലെങ്കില്‍ സ്ഥിരതാമസം. എന്നാല്‍ പലരും സ്ഥിരതാമസം ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇതിനു പരിഹാരം എന്ന രീതിയില്‍ യുഎസ് സെനറ്റില്‍ പുതിയ ബില്ല് അവതരിപ്പിച്ചിരിക്കുകയാണ്. ഈ ബില്ലിന്‍റെ പേര് റീന്യൂയിങ് ഇമ്മിഗ്രേഷന്‍ പ്രൊവിഷന്‍സ് ഓഫ് ദി ഇമ്മിഗ്രേഷന്‍ ആക്ട് ഓഫ് 1929 എന്നാണ്. ഇത് ഒരു പുതിയ ബില്ല് അല്ല. നേരത്തെ 1929ല്‍ യുഎസില്‍ ഉണ്ടായിരുന്ന ഒരു ബില്ലിന്‍റെ പുതുക്കലാണ്. ഇമിഗ്രേഷന്‍ ആന്‍റ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 249 അഥവാ രജിസ്ട്രി പ്രൊവിഷന്‍ എന്ന ബില്ലിന്‍റെ പുതിയ ഭേദഗതിയാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്.

ഈ പുതിയ ബില്ല് പ്രകാരം, പഴയ കട്ട് ഓഫ് തീയതി 1972 പൂര്‍ണ്ണമായും ഒഴിവാക്കും. പകരം റോളിംഗ് 7 ഇയര്‍ റെസിഡന്‍സി എന്നത് മാനദണ്ഡമാക്കി കൊണ്ടുവരും. ഏത് വര്‍ഷത്തില്‍ യുഎസില്‍ എത്തിയാലും, തുടര്‍ച്ചയായി 7 വര്‍ഷം നിയമപരമായി താമസിച്ചിട്ടുള്ള ഏത് വ്യക്തിക്കും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. അപ്രായോഗികമായ യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങളെ കാലോചിതമായി പരിഷ്കരിക്കാനുള്ള നിര്‍ണ്ണായക ചുവടുവെപ്പാണിത്.എന്നാല്‍ ഈ ബില്‍ സെനറ്റിലും ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്സിലും പാസ്സായി പ്രസിഡന്‍റ് ഒപ്പുവെച്ചാല്‍ മാത്രമേ നിയമമാകൂ.
2019 February