A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

യു.എസ് ഈ വര്‍ഷം ഇതുവരെ നാടുകടത്തിയത് 414 ഇന്ത്യക്കാരെ; കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണക്ക് പുറത്തുവിട്ടു .



ന്യൂഡല്‍ഹി: യു.എസില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തുന്ന സംഭവങ്ങളില്‍ വന്‍ വര്‍ധനവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 2026ന്‍റെ ആദ്യ പാദത്തില്‍ മാത്രം 414 പേര്‍ നാടുകടത്തപ്പെട്ടെന്ന് രാജ്യസഭയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭാംഗം നീരജ് ദാങ്ങി ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിവിധ കാരണങ്ങള്‍കൊണ്ട് അമേരിക്കയില്‍നിന്ന് നാടുകടത്തപ്പെട്ടവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2025ല്‍ റെക്കോര്‍ഡ് എണ്ണമായ 2,025 ഇന്ത്യക്കാരെയായിരുന്നു യു.എസ് തിരിച്ചയച്ചിരുന്നത്. 2024ല്‍ 1,368 പേരെയും 2023ല്‍ 617 പേരെയുമാണ് തിരിച്ചയച്ചിരുന്നത്.

യു.എസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുന്നതും നാടുകടത്തുന്നതും സംബന്ധിച്ച ചോദ്യത്തിനുള്ള അനുബന്ധ വിവരങ്ങളിലാണ് കണക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മേയ് 11 മുതല്‍ 15 വരെ അരിസോണയില്‍ ഓപ്പറേഷന്‍ ചെക്ക്മേറ്റ് എന്ന പേരില്‍ ബോര്‍ഡര്‍ പട്രോള്‍ ഏജന്‍റുമാര്‍ നടത്തിയ പരിശോധനയില്‍ 52 പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ 36 പേര്‍ സെമിട്രക്കുകള്‍ ഓടിച്ചിരുന്നവരാണ്. പിടിയിലായവരില്‍ 30 പേര്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും, ഫെഡറല്‍ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ നാടുകടത്തുമെന്നും യു. എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി.

2019 February